മീസാൻ
"മീസാൻ" അനിവാര്യമായ ഒരു ഓർമ്മപ്പെടുത്തലാണ്. അത് നമ്മെ കൂടുതൽ ഉത്തരവാദിത്തമുള്ളവരും ദയാലുക്കളും സത്യസന്ധരുമാക്കാൻ സഹായിക്കും. മറ്റുള്ളവരോടുള്ള നമ്മുടെ ഇടപഴകലുകൾ, സമൂഹത്തോടുള്ള നമ്മുടെ കടമകൾ, പ്രകൃതിയോടുള്ള നമ്മുടെ സമീപനം എല്ലാം ഈ നന്മയുടെ തുലാസിലേക്ക് തൂക്കപ്പെടുന്നു. ചെറിയൊരു നന്മ പോലും ചിലപ്പോൾ ആ തുലാസിൽ വലിയ സ്വാധീനം ചെലുത്തിയേക്കാം. അതുകൊണ്ട്, ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ കൂടുതൽ നന്മകൾ ചേർക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തേണ്ടത് അത്യാവശ്യമാണ്.
ലക്ഷ്യം
‘മീസാൻ’ കമ്മ്യൂണിറ്റിയുടെ പ്രധാന ലക്ഷ്യം. ദുൻയവിന്റെ തിരക്കുകളിൽ പെട്ട് വേഗം അസ്തമിക്കുന്ന രാപ്പകലുകളിൽ നന്മകൾ ചെയ്ത് കൊണ്ട് നേടേണ്ട ആഖിറ വിജയം ആശങ്കയിൽ കൊണ്ടുനടക്കുന്ന നമുക്ക് നന്മയിൽ സഹകരിക്കാൻ സാധിക്കും എന്ന് ഉറപ്പാണ്. സൽ പ്രവർത്തികൾ സ്വന്തമായി ചെയ്തും മറ്റ് സഹോദരങ്ങൾക്ക് വേണ്ടി ഹദ്‌യ ചെയ്തും മുന്നേറാൻ കഴിയും എന്നുള്ള യാഥാർഥ്യമാണ് ഈ ശ്രമത്തിന്റെ പിന്നിൽ. ദിക്ക്റുല്ല സ്വലാത്ത് ഹദ്‌യ, സ്വദഖ എന്നിവ സ്വന്തമായും മറ്റുള്ളവർക്ക് വേണ്ടിയും (ജീവിച്ചിരിക്കുന്നവർക്കും, മരിച്ചുപോയവർക്കും) ചെയ്ത് കൊണ്ട് റബ്ബ് തന്ന ബോധത്തെയും സമയത്തെയും നാമടങ്ങുന്ന ഉമ്മത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്താം.
الأعمال الصالحة
ഖുർആനിലൂടെ, ദിക്റുകളിലൂടെ, സ്വലാത്തിലൂടെ മീസാനും സ്വിറാത്തും എളുപ്പമാക്കാം..
ഖുർആൻ പാരായണം: കഴിവനുസരിച്ച് ഒരു നിശ്ചിത ജുസ്അ്, സൂറത്ത് അല്ലെങ്കിൽ ഖുർആനിൽ നിന്ന് ഒരു പേജ് എങ്കിലും ഓതി ഹദ്‌യ ചെയ്യുക. ഈ രീതിയിൽ വളരെ വേഗം നിരവധി ഖതമുകൾ പൂർത്തീകരിച്ച് ഹദ്‌യ ചെയ്യാൻ സാധിക്കുന്നതാണ്.
ദിക്റുകൾ : കഴിവനുസരിച്ച് ഒരു നിശ്ചിത എണ്ണം ദിക്റുകൾ, ഒറ്റക്കോ കൂട്ടായോ ലോകത്ത് എവിടെനിന്നും ചൊല്ലി ഹദ്‌യ ചെയ്യുക. ഈ രീതിയിൽ വളരെ വേഗം കോടിക്കണക്കിന് ദിക്റുകൾ പൂർത്തീകരിച്ച് ഹദ്‌യ ചെയ്യാൻ സാധിക്കുന്നതാണ്.
സ്വലാത്ത് : കഴിവനുസരിച്ച് നിശ്ചിത എണ്ണം സ്വലാത്തുകൾ, ഒറ്റക്കോ കൂട്ടായോ ലോകത്ത് എവിടെനിന്നും ചൊല്ലി ഹദ്‌യ ചെയ്യുക. ഈ രീതിയിൽ വളരെ വേഗം കോടിക്കണക്കിന് സ്വലാത്തുകൾ പൂർത്തീകരിച്ച് ഹദ്‌യ ചെയ്യാൻ സാധിക്കുന്നതാണ്.
ഹദ്‌യ : വ്യക്തിപരമായ കഴിവനുസരിച്ച് ജീവിതം വഴിമുട്ടി നിൽക്കുന്നവരെ സഹായിക്കുവാനുള്ള ശ്രമങ്ങളിൽ ലോകത്ത് എവിടെനിന്നും ഭാഗമാവുക. ഇഖ്‌ലാസോടെയുള്ള ഏതൊരു ഹദ്‌യയും മീസാനിൽ കനപ്പെട്ട അമൽ ആയിമാറും.
സ്വദഖ : വ്യക്തിപരമായ കഴിവനുസരിച്ച് ജീവിതം വഴിമുട്ടി നിൽക്കുന്നവരെ സഹായിക്കുവാനുള്ള ശ്രമങ്ങളിൽ ലോകത്ത് എവിടെനിന്നും ഭാഗമാവുക. ഇഖ്‌ലാസോടെയുള്ള ഏതൊരു സ്വദഖയും മീസാനിൽ കനപ്പെട്ട അമൽ ആയിമാറും.
മരിച്ചവർക്കായോ ജീവിച്ചിരിക്കുന്നവർക്കായോ സൽപ്രവൃത്തികളുടെ പ്രതിഫലം ഹദിയ ചെയ്യുന്നത് അനുവദനീയമാണ്. ഇത് അനവധി പ്രബലമായ ഹദീസുകളും മഹത്തുക്കളായ ഇമാമുകളുടെ അഭിപ്രായങ്ങളിലൂടെയും തെളിയിക്കപ്പെട്ടതാണ്. ഇങ്ങനെ ചെയ്യുന്നത് മരിച്ചവർക്കൊരു ഉപകാരം മാത്രമല്ല, ഹദിയ ചെയ്യുന്ന വ്യക്തിക്കും ഏറെ പ്രതിഫലമുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട ഹദീസുകളും അതിന്റെ വിവർത്തനങ്ങളും സാന്ദർഭികമായി ഇവിടെ കൊടുക്കുന്നു.
صحيح البخاري، كتاب الوصايا، باب إذا قال واقفي أو وصيتي
عَنِ ابْنِ عَبَّاسٍ أَنَّ سَعْدَ بْنَ عُبَادَةَ تُوُفِّيَتْ أُمُّهُ وَهُوَ غَائِبٌ عَنْهَا، فَقَالَ: يَا رَسُولَ اللَّهِ، إِنَّ أُمِّي تُوُفِّيَتْ وَأَنَا غَائِبٌ عَنْهَا، أَيَنْفَعُهَا شَيْءٌ إِنْ تَصَدَّقْتُ بِهِ عَنْهَا؟ قَالَ: نَعَمْ. قَالَ: فَإِنِّي أُشْهِدُكَ أَنَّ حَائِطِي الْمِخْرَافَ صَدَقَةٌ عَلَيْهَا.
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്ത ഒരു ഹദീസാണിത്. സഅദ് ബ്നു ഉബാദ (റ) തന്റെ മാതാവ് മരണപ്പെട്ടപ്പോൾ അവിടെ സന്നിഹിതനായിരുന്നില്ല. അദ്ദേഹം നബി (സ) യോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്റെ മാതാവ് ഞാൻ ദൂരത്തായിരിക്കുമ്പോൾ മരണപ്പെട്ടു. ഞാൻ അവർക്ക് വേണ്ടി വല്ലതും സ്വദഖ ചെയ്താൽ അവർക്ക് അതിന്റെ പ്രയോജനം ലഭിക്കുമോ?” നബി (സ) പറഞ്ഞു: “അതെ.” അപ്പോൾ സഅദ് (റ) പറഞ്ഞു: “എന്റെ ‘അൽ-മിഖ്റാഫ്’ എന്ന തോട്ടം എന്റെ മാതാവിനുവേണ്ടി സ്വദഖയാണെന്ന് ഞാൻ താങ്കളെ സാക്ഷിനിർത്തിക്കൊണ്ട് പ്രഖ്യാപിക്കുന്നു.” ഈ ഹദീസ് മരണപ്പെട്ടവർക്ക് വേണ്ടി ദാനം ചെയ്യുന്നത് അനുവദനീയമാണെന്നും അവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുമെന്നും വ്യക്തമാക്കുന്നു.
(رواه البخاري ومسلم)
قال رسول الله صلى الله عليه وسلم: «كل معروف صدقة»
നബി(സ) പറഞ്ഞു: “എല്ലാ നന്മയും ഒരു ദാനമാണ്.”
ഈ ഹദീസ്, ഏതൊരു നല്ല പ്രവൃത്തിയും ദാനമായി കണക്കാക്കപ്പെടുമെന്നും, മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിന്റെ പ്രതിഫലം ലഭിക്കുമെന്നും വ്യക്തമാക്കുന്നു. ഉദാഹരണമായി, ഒരാൾ മറ്റൊരാളെ സഹായിക്കുകയോ, ഒരു നല്ല ഉപദേശം നൽകുകയോ ചെയ്താൽ, അത് ദാനമായി കണക്കാക്കപ്പെടുന്നു.
(رواه مسلم)
قال رسول الله صلى الله عليه وسلم: «من يسر على معسر يسر الله عليه في الدنيا والآخرة»
നബി(സ) പറഞ്ഞു: “ആരെങ്കിലും ഒരു ബുദ്ധിമുട്ടിലുള്ളവന് ആശ്വാസം നൽകുകയാണെങ്കിൽ, അല്ലാഹു അവന് ഈ ലോകത്തും പരലോകത്തും ആശ്വാസം നൽകും.”
മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കുന്നത്, അല്ലാഹുവിന്റെ അനുഗ്രഹത്തിന് കാരണമാകുന്നു. ഉദാഹരണമായി, ഒരാളുടെ കടം ലഘൂകരിക്കുകയോ, സമയം നൽകുകയോ ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.
(رواه أحمد، حديث صحيح)
قال رسول الله صلى الله عليه وسلم: «كل امرئ في ظل صدقته حتى يفصل بين الناس
നബി (സ) പറഞ്ഞു: “ഓരോ മനുഷ്യനും താൻ നൽകിയ സ്വദഖയുടെ നിഴലിൽ ആയിരിക്കും, ജനങ്ങൾക്കിടയിൽ വിധി കല്പിക്കപ്പെടുന്നതുവരെ.”
(رواه الترمذي، حديث حسن)
قال رسول الله صلى الله عليه وسلم: «تبسمك في وجه أخيك صدقة
“നിങ്ങളുടെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് ഒരു സ്വദഖയാണ്.”
صحيح البخاري، كتاب جزاء الصيد، باب الحج عن من مات
عَنِ ابْنِ عَبَّاسٍ، أَنَّ امْرَأَةً مِنْ جُهَيْنَةَ جَاءَتْ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَتْ: إِنَّ أُمِّي نَذَرَتْ أَنْ تَحُجَّ، فَلَمْ تَحُجَّ حَتَّى مَاتَتْ، أَفَأَحُجُّ عَنْهَا؟ قَالَ: نَعَمْ، حُجِّي عَنْهَا، أَرَأَيْتِ لَوْ كَانَ عَلَى أُمِّكِ دَيْنٌ فَقَضَيْتِيهِ، أَكَانَ يُؤَدِّي ذَلِكَ عَنْهَا؟ قَالَتْ: نَعَمْ. قَالَ: فَدَيْنُ اللَّهِ أَحَقُّ بِالْقَضَاءِ.
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ജുഹൈന ഗോത്രക്കാരിയായ ഒരു സ്ത്രീ നബി (സ) യുടെ അടുക്കൽ വന്നു ചോദിച്ചു: “എന്റെ മാതാവ് ഹജ്ജ് ചെയ്യാൻ നേർച്ചയാക്കിയിരുന്നു, എന്നാൽ ഹജ്ജ് ചെയ്യാൻ കഴിയാതെ അവർ മരണപ്പെട്ടു. ഞാൻ അവർക്ക് വേണ്ടി ഹജ്ജ് ചെയ്യട്ടെയോ?” നബി (സ) പറഞ്ഞു: “അതെ, നീ അവർക്കുവേണ്ടി ഹജ്ജ് ചെയ്യുക. നിന്റെ മാതാവിന് വല്ല കടവുമുണ്ടായിരുന്നെങ്കിൽ നീ അത് വീട്ടിയാൽ അത് സാധുവാകുമായിരുന്നില്ലേ?” അവർ പറഞ്ഞു: “അതെ.” അപ്പോൾ നബി (സ) പറഞ്ഞു: “അല്ലാഹുവിനുള്ള കടം വീട്ടാനാണ് കൂടുതൽ അർഹത.” ഈ ഹദീസ് മരണപ്പെട്ടവർക്ക് വേണ്ടി ഹജ്ജ് ചെയ്യാമെന്നും അത് അവർക്ക് പ്രയോജനകരമാണെന്നും വ്യക്തമാക്കുന്നു.